Wednesday, April 29, 2009

സല്ലാപം

അവള്‍ അവനെ വിട്ടു ഈ ലോകത്തില്‍ നിന്നും യാത്രയായി.എന്നാലും അവളുടെ ആത്മാവ് അവനോടു സല്ലപിക്കാന്‍ എന്നും വരും..
അവള്‍: എന്‍റെ തോടീലെ മരക്കൊമ്ബിലുള്ളോരു

തത്തമ്മ പെണ്ണിന്നെങ്ങിനുണ്ട്?
അവന്‍: കൊഞ്ജുന്നുന്ടേയത് കൊഞ്ജുന്നുന്ടേയത്

നിന്ടെയാ മൊഞ്ജുള്ള കൊഞ്ജല്‍് പോലെ..

അവള്‍: അന്തിയാവുമ്പോ വെളിച്ചം വെക്കാനായി

നിന്‍റെ കുടീലിനിയാരുണ്ട് കൂടെ?
അവന്‍:അന്തിയാവുമ്പോ വെളിച്ചമെന്തിനാ

നിന്ടെയോര്‍്മ്മക്കിന്നെത്ര പ്രകാശം..

അവള്‍: കഞ്ഞീം പയറും വെച്ചുണ്ടാക്കാനായി

നിന്‍റെ കൂടെയിനി ആരുണ്ട്‌?
അവന്‍: കഞ്ഞീം പയറും വെച്ചില്ലേലെന്താ

നിന്‍ സ്വാദുണ്ടിന്നു എന്‍ നാവിന്‍ തുമ്പില്‍..

അവള്‍:എന്‍റെ തോടീലെ താമരക്കുളത്തിലെ

താമരപ്പൂക്കളിന്നെങ്ങിനുണ്ടു?
അവന്‍: ഭംഗിയുണ്ടേയതു ഭംഗിയുണ്ടേയതു

നിന്ടെയാ ഭംഗീള്ള കണ്ണ് പോലെ..

അവള്‍ : മുത്തപ്പന്‍ കാവില് തെയ്യം കാണാനായി
നിന്‍റെ കൂടെയിനി ആര് പോരും ?
അവള്‍ :മുത്തപ്പന്‍ കാവില് പോകും വഴീലെല്ലാം

നിന്‍റെ കാല്‍ത്തള കൊന്ജല്‍് കേള്‍ക്കാം..

അവള്‍:എന്‍റെ തോടീലെ കിഴക്കേടത്തുള്ളോരു

ചക്കര മാമ്പഴമെങ്ങിനുണ്ട്?
അവന്‍: മധുരമുണ്ടേയതു മധുരമുണ്ടേയതു

നിന്‍റെയാ പഞ്ജാര ചുണ്ട് പോലെ..

അവള്‍: കണ്ണന് ചാര്‍ത്തുവാന്‍ മാല കോര്‍ക്കാനായി
നിന്‍റെ കൂടെയിനി ആരുണ്ട്‌?
അവന്‍: കണ്ണന് ചാര്‍ത്തുവാന്‍ മാലയെന്തിനാ

രാധയില്ലെന്കില്‍ കണ്ണനുണ്ടോ?

Thursday, April 23, 2009

ബാബാച്ചി...

എല്ലാ വ്യാഴായ്ച്ചകളിലും ഞാനും സിമിയും പള്ളീയില്‍ പൊകുക പതിവായിരുന്നു.അങനെ പതിവു തെറ്റിക്കാതെ ഞങ്ങള്‍ അന്നും പൊയി.ബസ്സ് ഇറങി കുറച്ചു നടക്കാനുണ്ട് .കോളേജിലെ ഒരൊ തമാശകളും paranju നടക്കുകയായിരുന്നു ..അപ്പൊ പിന്നില്‍ നിന്നാരൊ വിളിച്ചു.."ബാബാച്ചി" ഞാന്‍ തിരിന്ചു നോക്കി ..ഞാന്‍ നോക്കിയതു വിളിച്ച ആളിനെ അല്ല..ആ സ്വരതെയാണ് .ബാബാച്ചി എന്ന വിളിയെ ആണു..ആ വിളി ശരിക്കും എന്ടെ മനസ്സില്‍ തട്ടി..ഇത്രയും മധുരമായി എന്നെ ആരും വിളിചിരുന്നില്ല..ബാബാച്ചി...കുറചു നേരം ഞാന്‍ അവിടെ തന്നെ അനങാതെ നിന്നു..എന്നിട്ടും ഞാന്‍ അയാളെ ശ്രദ്ധിചിരുന്നില്ല..ഞാന്‍ ആ വിളിയില്‍ തരിച്ചു നിക്കുകയായിരുന്നു..അപ്പൊ സിമിയാണു എന്ടെ കൈ കുലുക്കി ചോദിച്ചത് "നിന്ടെ കയ്യില് പൈസ ഉണ്ടോ..പാവം".ഞാന്‍ ആ വിളിയുദെ മാസ്മരികതയില്‍ നിന്നു പുറതു വന്നു.ബാഗില്‍ തപ്പി ഒരു രൂപ എടുതു ആ അപ്പൂപ്പനു കൊടുതു.പിന്നീട് കുറേ സമയം ഞാന്‍ ആ വിളിയെ കുറിചു ആലോചിച്ചു..."ബാബാച്ചി"....

Monday, April 20, 2009

നെയ്നമ്മ

ഇതു നെയ്നമ്മയുടെ കഥ .മൂന്നു തലമുറകള്‍ക്ക് പിന്നിലുള്ള അമ്മ.ഈ പേരു കുറച്ചു വിചിത്രമായി തോന്നുന്നുണ്ടാവും അല്ലെ?നെയ്യ് കഴിക്കുന്ന അമ്മ അല്ലെങ്കില്‍ 'നെയ്ന' എന്ന് പേരുള്ള അമ്മ..ഒന്നും അല്ലാട്ടോ.നെയ്യുന്ന അമ്മ.നെയ്നമ്മക്ക് ജോലി നെയ്ത്തായിരുന്നു.നെയ്യുന്ന അമ്മ അങ്ങനെ നെയ്നമ്മ ആയി.
നെയ്നമ്മയെ കുറിച്ചു ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത് ദേഹം മുഴുവന്‍ ചുക്കിച്ചുളിഞ്ഞ് കണ്ണൊക്കെ കുഴിഞ്ഞ് പല്ലൊക്കെ കൊഴിഞ്ഞ് അമ്മാമ്മേടെ വീട്ടിന്ടേ പടിയില്‍ കുത്തിയിരുന്ന് അരിയിലെ നെല്ല് പറക്കുന്ന അല്ലെങ്കില്‍ പച്ചക്കറി മുറിക്കുന്ന ഒരു ചിത്രമാണ്.അപ്പോഴും നെയ്നമ്മക്ക് നല്ല വയസ്സായിട്ടുണ്ടായിരുന്നു..ഞാനും അനിയനും പോയാല്‍ നെയ്നമ്മക്ക് നല്ല സന്തോഷമാണ്.പല്ലില്ലാത്ത ആ വായ കൊണ്ടു നൂറു കഥകള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തരും.നാടു മൊത്തം വസൂരി പിടി പെട്ട കഥ, അമ്പലത്തിലെ തെയ്യത്തിന്ടെ കഥ, ചെറുപ്രായത്തില്‍ കൂട്ടുകാരുമായി എത്രയോ മൈലുകള്‍ നടന്നു സിനിമ കാണാന്‍ പോയ കഥ അങ്ങനെ അങ്ങനെ....ചില കഥകള്‍ വീണ്ടും വീണ്ടും പറയുമായിരുന്നു.എന്നാലും ഓരോ തവണയും അത് ഞങ്ങള്‍ക്ക്‌ പുതിയ കഥ പോലെ ആയിരുന്നു..
പക്ഷ നിങ്ങള്‍ വിചാരിക്കുന്ന പോലെ പഴയ കഥകള്‍ മാത്രമല്ലാട്ടോ..പുതിയ കാര്യങ്ങളെക്കുറിച്ചും നല്ല അറിവാ.വാര്‍ത്തകള്‍ കേള്‍ക്കുന്നതും പത്രം വായിക്കുന്നതും ഒരിക്കലും മുടക്കാറില്ല.നെയ്നമ്മ പത്രം വായിക്കുന്നത് ഒരു പ്രത്യേക താളത്തിലായിരുന്നു. ഇപ്പോഴും അതെന്ടെ ചെവിയില്‍് മുഴങ്ങുന്നുണ്ട്.
ഇപ്പൊ നെയ്നമ്മക്ക് നല്ല വയസ്സായി..കണ്ണിനു കാഴ്ച്ച തീരെ ഇല്ല..അത് കൊണ്ടു പത്രം വായന മുടങ്ങി..എന്നാലും കേള്‍വി ശക്തിക്കും ഓര്‍മ ശക്തിക്കും ഒരു കുറവും ഇല്ല..ഈയിടെ എന്ടെ അനിയന്‍ നെയ്നമ്മയെ കാണാന്‍ പോയപ്പോ ഭാരതതിന്ടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും സ്റ്റോക്ക് exchangine കുറിച്ചുമാണ് സംസാരിച്ചത്‌..
ഒരു നാള്‍ നെയ്നമ്മയോട് കല്യാണത്തെ ക്കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും ചോദിച്ചപ്പോള്‍ കുഴിഞ്ഞ ആ കണ്ണുകള്‍ നിറഞ്ഞതു ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.കുട്ടികളുണ്ടാവാത്തതിനാല്‍് രണ്ടു മൂന്നു പേര്‍ കല്യാണം കഴിഞ്ഞ് കുറച്ചു കാലത്തിനു ശേഷം ഉപേക്ഷിക്കുകയാണുണ്ടായത്.ഒരു കുടുംബമില്ലാത്തതിന്ടെയും കുട്ടികളില്ലാത്തതിന്ടെയും വിഷമം ഇപ്പോഴും നെയ്നമ്മയില്‍ ബാക്കിയുണ്ട്..
അറിവിന്ടെയും കഥകളുടെയും സ്നേഹത്തിന്ടെയും നിറകുടമായ നെയ്നമ്മയുടെ കഥകള്‍ കേള്‍ക്കാന്‍ ഞാന്‍ ഇപ്പോഴും ചെവി കൂര്‍പ്പിച്ചിരിക്കുന്നു..